Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hardik Pandya

മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സിയില്‍ മാറ്റം വേണമെന്ന ആവശ്യവുമായി പ്രമുഖര്‍

മുംബൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 19-ാം പതിപ്പിലേക്ക് ഇനിയുള്ളത് വെറും മൂന്നുദിനങ്ങളുടെ അകലം മാത്രം. ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനമാണ് നിലവിലെ ചൂടേറിയ ചര്‍ച്ച.

നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍. എന്നാല്‍, ഇന്ത്യയെ 2026 ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തില്‍ എത്തിച്ച സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കണമെന്നതാണ് ഇന്ത്യന്‍ മുന്‍താരങ്ങളായ കെ. ശ്രീകാന്ത്, ആര്‍. അശ്വിന്‍ തുടങ്ങിയവരുടെ അഭിപ്രായം. സൂര്യകുമാര്‍ യാദവിനായി ഹാര്‍ദിക് ക്യാപ്റ്റന്‍സി ഒഴിഞ്ഞുനല്‍കണമെന്ന് ശ്രീകാന്ത് തുറന്നടിച്ചു.

ക്യാപ്റ്റന്‍ ഹാര്‍ദിക്

2015ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയായിരുന്നു പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന്‍റെ ഐപിഎല്‍ അരങ്ങേറ്റം. 2022 ഐപിഎല്ലിനു മുന്നോടിയായി മുംബൈ ഹാര്‍ദിക്കിനെ റിലീസ് ചെയ്തു. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായി ഹാര്‍ദിക് പുതിയ ദൗത്യമേറ്റെടുത്തു. അതേ വര്‍ഷം ഗുജറാത്തിനെ ഐപിഎല്‍ കിരീടത്തില്‍ എത്തിച്ചു. എന്നാല്‍, 2024ല്‍ ട്രേഡിംഗിലൂടെ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി.

2024 സീസണിനു മുമ്പായി മുംബൈ ടീം മാനേജ്‌മെന്‍റ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തില്‍ എത്തിച്ച രോഹിത് ശര്‍മയെ നീക്കിയത് ആരാധകര്‍ക്കിടയില്‍ കോളിളക്കം സൃഷ്ടിച്ചു. മാത്രമല്ല, ഫീല്‍ഡിംഗില്‍ രോഹിത്തിനെ ബൗണ്ടറി ലൈനിലേക്ക് അയച്ചതടക്കമുള്ള ഹാര്‍ദിക്കിന്‍റെ ചില അഹന്തകൾ വിമർശനങ്ങൾക്കു വിധേയമായി.

ക്യാപ്റ്റന്‍ സൂര്യ‍

രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത് സൂര്യകുമാര്‍ യാദവ് ആയിരിക്കുമെന്നായിരുന്നു 2023 സീസണില്‍ ലഭിച്ച സൂചന. കാരണം, 2023 സീസണില്‍ സൂര്യകുമാര്‍ യാദവ് മുംബൈയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തി. രോഹിത് പരിക്കേറ്റു പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവായിരുന്നു മുംബൈയെ നയിച്ചത്. 2023 സീസണില്‍ രണ്ടു മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് ടീമിന്‍റെ ക്യാപ്റ്റനായി.

Sports

ഹാർദിക് റിട്ടേണ്‍സ്

ഹൈദരാബാദ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്‍റി-20 ക്രിക്കറ്റ് പരമ്പരയില്‍ തിരിച്ചുവരവിന് ഇന്ധനം പകര്‍ന്ന് ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മിന്നും പ്രകടനം.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20യില്‍ പഞ്ചാബിന് എതിരേ ബറോഡയ്ക്കായി ഇറങ്ങിയ ഹാര്‍ദിക് പാണ്ഡ്യ 42 പന്തില്‍ 77 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും 52 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

പഞ്ചാബ് ഉയര്‍ത്തിയ 223 റണ്‍സ് ലക്ഷ്യം മറികടക്കാന്‍ ബറോഡയെ സഹായിച്ച ഹാര്‍ദിക്കാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. മത്സരത്തില്‍ അഞ്ച് പന്ത് ബാക്കിവച്ച് ബറോഡ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി.

സ്‌കോര്‍: പഞ്ചാബ് 20 ഓവറില്‍ 222/8. ബറോഡ 19.1 ഓവറില്‍ 224/3. പഞ്ചാബിനായി അഭിഷേക് ശര്‍മ (19 പന്തില്‍ 50), അന്‍മോല്‍പ്രീത് സിംഗ് (32 പന്തില്‍ 69) എന്നിവര്‍ തിളങ്ങി.

Latest News

Corehub Up